കരിഞ്ഞ കിളിക്കൂടിന് മുമ്പിൽ വെന്തെരിഞ്ഞ തങ്ങളുടെ കുഞ്ഞുകുരുവികളുടെ ശരീരം നോക്കി നിശബ്ദം ഇരിക്കുന്ന രണ്ട് കുങ്കുമക്കുരുവികള്‍. ഓസ്ട്രേലിയന്‍ കാട്ടുതീയിൽ പെട്ട വന്യജീവിതമല്ല ഇവിടെ പറയുന്നത്. ഈ കേരളത്തിൽ ഭാരതപ്പുഴയുടെ മാറിലെ മായന്നൂര്‍ പാലത്തിന് ചുവടെയാണ് ഈ ക്രൂരത അരങ്ങേറിയിരിക്കുന്നത്.
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഷോബി ആണ് ഈ ദാരുണ ദൃശ്യങ്ങള്‍ പകര്‍ത്തി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പക്ഷികളുടെ ചിത്രം പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഈ സ്ഥലത്തേക്ക് വരുന്നത് തടയാനായി കുറച്ച് സാമൂഹ്യവിരുദ്ധരാവാം ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് ഷോബി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പൊള്ളുന്ന വേദനയിൽ കുങ്കുമ കുരുവികൾ ഞങ്ങളും ഈ ഭൂമിയുടെ അവകാശികളാണ് എന്ന തലക്കെട്ടോടെയാണ് കുറിപ്പാരംഭിക്കുന്നത്.
ഭാരത പുഴയുടെ മാറിൽ മായന്നൂർ പാലത്തിന് ചുവടെയാണ് ഈ ക്രൂരത നടന്നത്.ദേശാടന്ന പക്ഷികളിൽ ഏറ്റവും ഭംഗിയുള്ള ഈ ചെറുപക്ഷികളുടെ കൂടുകളാണ് തീയിട്ട് നശിപ്പിച്ച നിലയിൽ കണ്ടത്. ആ പ്രദേശത്ത് മദ്യപിക്കാൻ വരുന്ന ആളുകൾ കൂടുതലാണ്. ഫോട്ടോഗ്രാഫർമാർ ആ സ്ഥലത്തേക്ക് വരുന്നതിന്റെ ദേഷ്യം തീർത്തതാണ്. രാവിലെ പക്ഷിനിരീക്ഷണത്തിന് ചെന്ന ഞങ്ങൾ ആ കാഴച്ച കണ്ട് മരവിച്ചു പോയി. അങ്ങേയറ്റം സങ്കടതോടെയാണ് ഈ ചിത്രങ്ങൾ ഞങ്ങൾ പകർത്തിയത്. പറക്കമറ്റ ബാല്യം ചുട്ടെരിച്ചുപോൾ എന്ത് നേടി മനുഷ്യാ നി. ഈ കുരുവികൾ സങ്കടം പറയും പോലെ അടുത്ത് വന്ന് കരയുന്നത് ഞങ്ങളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. കുറച്ച് നേരം ആ കാഴ്ച്ച നോക്കി നിന്നപോഴേക്കും കണ്ണു നിറഞ്ഞു. പിന്നെ അധികനേരം ആ കാഴ്ച്ച കാണാൻ കണ്ണുനീർ സമ്മതിച്ചില്ല ഞങ്ങൾ തിരിച്ച് പോന്നു. വായിക്കുന്നവർ ഷെയർ ചെയ്യണമെന്നും ഇതുചെയ്തവർ കാണുകയും അവരുടെ തെറ്റ് മനസ്സിലാകട്ടെ എന്നും ഷോബി പറഞ്ഞു.
Discussion about this post