ഐവിഎഫ് രീതിയിലൂടെ ഗർഭം ധരിച്ച യുവതിയേയും കുഞ്ഞിനേയും സംരക്ഷിക്കാൻ ഡോക്ടർമാർ സ്വീകരിച്ചത് അസാധാരണ മാര്‍ഗം. ഗർഭപാത്രത്തില്‍ ശിശുവിനെ സംരഷിക്കുന്ന അമ്നിയോട്ടിക് ദ്രവത്തോടൊപ്പമാണ് കുഞ്ഞിനെ പുറത്തെടുത്തത്. ചൈനയിലെ ഫുജിയാനിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം നടന്നത്. യുവതിക്ക് വയറുവേദനയും അമിതരക്ത സ്രാവവുമുണ്ടായതോടെ കുഞ്ഞിനേയും അമ്മയേയും രക്ഷിക്കാന്‍ അതല്ലാതെ മറ്റ് മാര്‍ഗമൊന്നും ഇല്ലായിരുന്നു ഇതിനാലാണ് സിസേറിയന് നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.
കുഞ്ഞിന്റയെ ശരീരത്തില്‍ പൊക്കിള്‍ ചുറ്റുകയും സ്വയം പുറത്തുവരാന്‍ സാധ്യമാകാതെയുമുള്ള നിലയില്‍ കാര്യങ്ങള്‍ എത്തിയതോടെയായിരുന്നു അസാധാരണമായ രീതിയില്‍ കുഞ്ഞിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. എന്‍ കാള്‍ എന്നാണ് ഈ രീതിയെ ഡോക്ടര്‍മാര്‍ പറയുന്നത്.
അമ്നിയോട്ടിക് ദ്രവത്തില്‍ നിന്ന് പൂര്‍ണമായു പുറത്തെത്തിച്ച ശേഷമാണ് ശിശു കരഞ്ഞതെന്നും ആശുപത്രി ജീവനക്കാര്‍ വ്യക്തമാക്കുന്നു. ജനിച്ച് രണ്ട് മിനിറ്റുകള്‍ക്ക് ശേഷമാണ് കുട്ടി ശ്വസിക്കാന്‍ ആരംഭിച്ചതെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. രണ്ടര കിലോ ഭാരമാണ് കുട്ടിക്കുള്ളത്. പതിനായിരത്തില്‍ ഒന്നുമാത്രമാണ് ഇത്തരം സംഭവങ്ങളെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
Discussion about this post