ഫേസ്ബുക്കിലും ട്വിറ്ററിലും വാട്ട്സാപ്പിലും ഇപ്പോൾ വൈറൽ ആകുന്ന ഒരു വാർത്തയും ചിത്രവും ആണ് 60 പേരുടെ മരണത്തിനു ഇടയാക്കിയ ട്രെയിൻ ഓടിച്ചിരുന്ന ഡ്രൈവർ ആത്മഹത്യ ചെയ്തു എന്ന് അദ്ദേഹം ഒരു മുസ്ലിം ആണെന്നും ഉള്ളത്. ഇതെല്ലം വൈറൽ ആയപ്പോൾ ഈ വാർത്ത ആദ്യം പ്രചരിപ്പിച്ച ആൾ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ഒരു പാലത്തിൽ തൂങ്ങിക്കിടക്കുന്ന ഒരു പിങ്ക് ഷർട്ട് ഇട്ട മനുഷ്യന്റെ ഫോട്ടോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. അമൃത്സർ ദുരന്തത്തിൽ ഉൾപ്പെട്ടിരുന്ന ജലന്തർ-അമൃത്സർ ഡി.എം.യുവിന്റെ ഡ്രൈവറാണ് ഇതെന്ന് പറഞ്ഞു പലരും ഇത് ഷെയർ ചെയ്തു. അപകടത്തിന് ഒരു വർഗീയ മാനം നൽകാനായി ഡ്രൈവർ മുസ്ലിം ആണെന്നും ഇംതിയാസ് അലി എന്നാണ് അദ്ദേഹത്തിന്റെ പേരെന്നും നുണ പ്രചരണങ്ങൾ നടന്നു.
Saw a crowd of ppl around track. Immediately applied emergency brakes while continuously blowing horn. Still some ppl came under it.Train was about to stop when people started pelting stones & so I started the train for passengers' safety:DMU train's driver.#AmritsarTrainAccident pic.twitter.com/2dihtcO9Ri
— ANI (@ANI) October 21, 2018
ട്രെയിനിലെ ഡ്രൈവർ ഒരു മുസ്ലീമാണ്. അദ്ദേഹം ആത്മഹത്യ ചെയ്തു എന്ന വാർത്തകൾ തെറ്റാണു എന്ന് തെളിഞ്ഞു. ഇതെല്ലം വ്യാജവാർത്ത ആണെന്നും ചിത്രങ്ങൾ എല്ലാം വ്യാജം ആണെന്നും ആണ് തെളിഞ്ഞത്. ട്രെയിനിന്റെ ഡ്രൈവർ പഞ്ചാബ് റയിൽവേയുടെ കസ്റ്റഡിയിൽ ആണ് ഇപ്പോൾ.
Discussion about this post