മൃഗശാലയിൽനിന്ന് ഒറ്റദിവസംകൊണ്ട് രക്ഷപെട്ട ആറ് പെരുമ്പാമ്പുകളെയും പിടികൂടി. ഒഡീഷയിലെ ഡെങ്കനാൽ ജില്ലയിലെ മൃഗശാലയിൽനിന്നാണ് ആറു പെരുമ്പാമ്പുകൾ ഒന്നിച്ച് രക്ഷപെട്ടത്. മൃഗശാലയിൽനിന്ന് ആറ് പാമ്പുകൾ ഒന്നിച്ച് രക്ഷപെട്ടതും, അവയെ ഒരുമിച്ച് പിടികൂടിയതും ജനങ്ങളിൽ കൗതുകമുണർത്തി. ഇവ ആറെണ്ണത്തെയും ഒരു ഉപേക്ഷിച്ച വൻ പൈപ്പിൽനിന്ന് കണ്ടെത്തുകയായിരുന്നു.
രക്ഷപെട്ട പെരുമ്പാമ്പുകളെ പിടികൂടുന്ന വീഡിയോ ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് ഓഫീസർ സൂസന്ത നന്ദ ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. മൃഗശാലയിൽനിന്ന് രക്ഷെപെട്ട ഒരു പെരുമ്പാമ്പിന് 18 അടി നീളമുണ്ടായിരുന്നു.
Six Pythons recovered from Hume pipe in Dhenkanal district of Odisha. The biggest one was 16 feet in length. All were released in the near by forests.
Can u guess as to how long the Pythons grow? pic.twitter.com/U0uBMivUoB— Susanta Nanda IFS (@susantananda3) January 13, 2020
വനംവകുപ്പ് ജീവനക്കാർ പിടികൂടിയ പെരുമ്പാമ്പുകളെ തിരികെ മൃഗശാലയിൽ എത്തിക്കുന്നതിന് പകരം വനത്തിൽ തുറന്നുവിടുകയാണ് ചെയ്തെതന്നും സൂസന്ത നന്ദ വ്യക്തമാക്കി.മൃഗശാലയിൽനിന്ന് രക്ഷപെട്ട പാമ്പുകൾ ഡെങ്കനാൽ ജില്ലയിലെ ഗോജപാഡ ജലസേചന പദ്ധതിക്കായി കൊണ്ടുവന്ന് പിന്നീട് ഉപേക്ഷിച്ച വൻ പൈപ്പിനുള്ളിൽ കടന്നിരുന്നു. പൈപ്പിനുള്ളിൽ പാമ്പുകളെ കണ്ട സപ്തസജ്യ ഗ്രാമത്തിലെ ആട്ടിടയൻമാരാണ് വനംവകുപ്പ് ജീവനക്കാരെ വിവരം അറിയിച്ചത്. പിടികൂടിയ പാമ്പുകളെ കുമുർത്തംഗർ വനത്തിൽ തുറന്നുവിട്ടു.
Discussion about this post