ഭാരത മഹാത്മ്യവും, സംസ്കൃത ഭാഷ ശ്രേഷ്ഠ ജ്ഞാനവും ലോകത്തെ അറിയിക്കാൻ ദേശ കൂട്ടായ്മയിൽ ഒരു സിനിമഒരുങ്ങുന്നു. രണ്ട് പ്രാവശ്യം ഗിന്നസ് റെക്കോർഡും ഇന്ത്യൻ പനോരമ അഗീകാരവും നേടിയ തന്റെ കഴിഞ്ഞ സിനിമകൾക്ക് ശേഷം സംവിധായകൻ വിജീഷ് മണിയാണ് പുതുമയാർന്ന തന്റെ പുതിയ സിനിമ പൂർത്തിയാക്കിയത്. നമോ എന്ന് പേരുനൽകിയിരിക്കുന്ന ഈ ചിത്രം ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേയും കലാകാരൻമാരുടെ കൂട്ടായ്മയിലാണ് പിറന്നത്.ശരീരഭാരം കുറച്ചും, തലമുണ്ഡനം ചെയ്തും ജയറാം മുഖ്യ കഥാപാത്രമായ കുചേലനാവുന്നു.
കൃഷ്ണ-കുചേല കഥയുടെ ഇതിവൃത്തത്തിലൂടെ നല്ല രാജാവും നല്ല പ്രജയും എന്തായിരിക്കണമെന്ന ഭാരതീയ തത്വസംഗിതകളെ സംസ്കൃതത്തിന്റെ തനത് രൂപത്തിൽ തന്നെ രേഖപ്പെടുത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ സവിശേഷത. കൃഷ്ണകുചേല സൗഹൃദത്തിന്റെ വ്യത്യസ്തതയാർന്ന കാഴ്ചകളും ആസ്വാദനവും നൽകുന്ന ‘നമോ’ വിദേശകാര്യ മന്ത്രാലയത്തിന്റെയും സംസ്കാരിക മന്ത്രാലയത്തിന്റെയും സഹായത്തോടെ ലോകമെമ്പാടും പ്രദർശിപ്പിക്കാനുള്ള പ്രവർത്തനകൾ നടന്നുവരുന്നു.
തന്റെ കരിയറിലെ ഏറ്റവും ആഹ്ലാദവും വിലപ്പെട്ടതുമായ യത്നം തന്നെയായിരുന്നു ഈ സിനിമയുടെ പ്രവർത്തനമെന്ന് സംവിധായകൻ വിജീഷ് മണി അഭിപ്രായപ്പെട്ടു.
Discussion about this post